2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഒരു ഗോവന്‍ യാത്ര

 നീണ്ട മൂന്നു വര്‍ഷത്തെ അതി വിപുലമായ പ്ലാനിംഗ്-ഇന് ശേഷം കഴിഞ്ഞ ആഴ്ച ആ ആഗ്രഹം സഫലമായി. ഈ യാത്രയില്‍ പങ്കെടുത്തവരുടെ അഭ്യര്‍ത്ഥന മാനിച്ചു യഥാര്‍ത്ഥ പേരുകള്‍ തല്കാലത്തേക്ക് മറച്ചു വെക്കുന്നു. ആദ്യമായി പങ്കെടുത്തവരെ പരിചയപ്പെടാം.
ഒന്നാമന്‍ - ഈ ഞാന്‍ തന്നെ. കോളേജ് ടൈമില്‍ ഗോവയില്‍ പോയി പരിചയം ഉള്ള ആള്‍. പക്ഷെ ആധികാരികമായ വിവരണം കേട്ടാല്‍ എല്ലാ ആഴ്ചയും ഗോവയില്‍ പോയ പരിചയം ഉണ്ടെന്നു തെറ്റിദ്ധരിക്കാം.
രണ്ടാമന്‍ - മലപ്പുറം ഇക്ക. ഒരു കുട്ടിയുണ്ടായിട്ടും മനസ്സില്‍ ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ഒരു വിദ്യാസമ്പന്നന്‍.
മൂന്നാമന്‍ - ഞങ്ങളുടെ ഒക്കെ ടിന്റുമോന്‍. ടിന്റുമോന്റെ മുന്ജമ്മ സുകൃതം കൊണ്ടോ അതോ സോനമോളുടെ മുന്ജമ്മ പാപം കൊണ്ടോ, ടിന്റുമോനും സോനമോളും തമ്മിലുള്ള കല്യാണം ഏതാനും മാസം മുമ്പ് ഉറപ്പിച്ചു.
നാലാമന്‍ - യോയോമോന്‍. ബാംഗ്ലൂര്‍ ജീവിതം മടുത്തു കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. പട്ടികളാണ് മൂപ്പരുടെ മെയിന്‍ ഹോബി.
അഞ്ചാമന്‍ - ജിമ്മി. യോയോമോന്റെ അനിയച്ചാര്‍. ഒരു കിടിലന്‍ ബോഡി-യുടെ ഉടമ.
ആദ്യാവസാന താരം - മഴ.
    ഒന്നാം ഘട്ടം - തയ്യാറെടുപ്പ്.
        ഈ ഘട്ടം പൂര്‍ണമായും യോയോമോനും ടിന്റുമോനും ഏറ്റെടുത്തു. ഏറ്റെടുത്തു എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയാവില്ല, ഞങ്ങള്‍ ബാക്കിയുള്ളവര്‍ അടിച്ചേല്‍പ്പിച്ചു എന്നതാണ് ശരി. കേരളത്തിലെ ഏതേലും ഗവണ്മെന്റ് പദ്ദതിയുടെ തറക്കല്‍ ഇടല്‍ പോലെ ഈ പരിപാടിയും മൂന്നു വര്ഷം മുമ്പ് നടന്നു. എല്ലാ വര്‍ഷവും പോവേണ്ട സ്ഥലവും സമയവും ഫിക്സ് ചെയ്യുക, പിന്നെ അത് നടക്കാതെ പോവുക. ഇതായിരിന്നു സ്ഥിരം കലാ പരിപാടി. എന്തായാലും ഇപ്രാവശ്യം മഴ നന്നായി പെയ്യുന്ന ജൂണ്‍ മാസത്തില്‍ തന്നെ ഈ വിനോദയാത്ര സംഘടിപ്പിക്കുവാന്‍ യോയോമോനും ടിന്റുമോനും സാധിച്ചു. അങ്ങനെ അവര്‍ രണ്ടു പേരും കൂടെ യാത്രക്കുള്ള ടിക്കറ്റ്‌-ഉം ഗോവയില്‍ സ്റ്റേ ചെയ്യാനുള്ള സ്ഥലവും കണ്ടു പിടിച്ചു. ടിന്റുമോന്റെ ബുദ്ധിപരമായ തീരുമാനത്തിന്റെ പുറത്തു സ്റ്റേ ബുക്ക്‌ ചെയ്തില്ല. ഓഫ്‌ സീസണ്‍ ആണല്ലോ എന്നതായിരിന്നു ടിന്റുമോന്റെ വാദം. അങ്ങനെ എല്ലാ പണിയും സ്കിപ് ചെയ്തു ഒരു വെള്ളിയാഴ്ച വൈകുന്നേരം ബാംഗ്ലൂര്‍-രില്‍ നിന്നും കര്‍ണാടക സര്‍കാരിന്റെ വോള്‍വോ ബസ്‌-ഇല്‍ ഞങ്ങള്‍ യാത്ര തുടങ്ങി. യാത്രയില്‍ ഉടനീളം മലപ്പുറം ഇക്കയുടെ പുതിയ സോണി വീഡിയോ ക്യാമറയും, വേറെ രണ്ടു ഡിജിറ്റല്‍ ക്യാമറയും ഇടതടവില്ലാതെ ഉപയോഗിച്ച് കൊണ്ടിരിന്നു. ടിന്റുമോന്റെ റിസര്‍ച്ച് പ്രകാരം പതിമൂന്നു മണിക്കൂര്‍ ആയിരിന്നു യാത്ര സമയം. പക്ഷെ ഏതാണ്ട് മൂന്നു മൂന്നര മണിക്കൂര്‍ എടുത്തു ബാംഗ്ലൂര്‍ സിറ്റി വിടാന്‍. ട്രാഫിക്‌ ജാം ആയിരിന്നു വില്ലന്‍.
      ഒന്നാം ദിവസം - ഗോവയുടെ വിരിമാറില്‍
           രാവിലെ ആറു മണി ആയപ്പോളെക്കും എല്ലാവരും ഉണര്‍ന്നു. ചന്നം പിന്നം പെയ്യുന്ന മഴ ഞങ്ങളെയും കാത്തു നില്‍കുന്ന കാര്യം ഒരു പുളകത്തോടെ കണ്ടറിഞ്ഞു. എന്തായാലും ഒരു മഴയും ഞങ്ങളുടെ സ്പിരിറ്റ്‌ നശിപ്പികില്ല എന്ന ഉറപ്പോടെ പനാജി ബസ്‌ സ്റ്റാന്റ്-ഇല്‍ ഞങ്ങള്‍ ഇറങ്ങി. ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന റിസോര്‍ട്ട് അവിടെ നിന്ന് കുറച്ചു ദൂരത്തില്‍ ആണ് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരിന്നു. ഗോവയില്‍ ചെന്നിറങ്ങുമ്പോള്‍ ധാരാളം ഗൈഡുകള്‍  ശല്യം ചെയ്യും എന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരിന്നത് കൊണ്ട് ആരോ ഞങ്ങളെ സ്വീകരിക്കാന്‍ വരും എന്ന ഭാവേന ആണ് ഞങ്ങള്‍ ഇറങ്ങി നിന്നത്. പക്ഷെ ഗൈഡുകള്‍ പോയിട്ട് ഒരു മനുഷ്യെനേം ഞങ്ങള്‍ അവിടെ കണ്ടില്ല. ആകെക്കൂടെ ഒരു കേരള ഹര്‍ത്താല്‍ പ്രതീതി. ഗോവയില്‍ ഓഫ്‌ സീസണ്‍ എന്ന് പറഞ്ഞാല്‍ സീസന്റെ  മെയിന്‍ സ്വിച്ച് കൂടെ ഓഫ്‌ ചെയ്യും എന്ന അറിവ് ഞങ്ങള്‍ക്ക് പുതിയതായിരിന്നു. ടിന്റുമോനാകട്ടെ സ്റ്റേ ബുക്ക്‌ ചെയ്യാതിരുന്ന ബുദ്ധിയെ ഓര്‍ത്തു ഉള്‍പ്പുളകം കോണ്ടു.
       ഇനി എന്ത് ചെയ്യും എന്നറിയാതെ നിന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു ടാക്സി ഡ്രൈവര്‍-യുടെ വേഷത്തില്‍ രക്ഷകന്‍ എത്തി. പുള്ളിക്കാരന്‍ ഹിന്ദിയില്‍ ഞങ്ങളോട് ചോദിച്ചു.
    "കഹാ ജാനേ ഹേ?" ( എവിടെ പോകണം എന്ന് മലയാളത്തില്‍)
പ്രിന്റ്‌ ഔട്ട്‌ കാണിച്ചു കോണ്ടു നമ്മുടെ ഇക്ക പറഞ്ഞു.
   "യഹാ ജാനാ ഹേ"
ഞങ്ങളുടെ കൂട്ടത്തില്‍ ഹിന്ദി വിദ്വാന്‍ ആണ് നമ്മുടെ ഇക്ക. ആ ആത്മ വിശ്വാസത്തില്‍ അടുത്ത ചോദ്യം.
   " കിതനാ ദൂര്‍ ഹേ യഹാ സെ?" ( എത്ര ദൂരം ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്)
ഡ്രൈവര്‍
     "ബീസ് കിലോമീറ്റര്‍ " ( ഇരുപതു കിലോമീറ്റര്‍)
ഹിന്ദി എന്നത് നമ്മുടെ രാഷ്ട്രഭാഷ ആണെന്ന് മാത്രം അറിയാവുന്ന ടിന്റുമോന്‍ പൊടുന്നനെ മറുപടി പറഞ്ഞു.
     "നോ.. നോ.. ഫിഫ്ടി കിലോമീറ്റര്‍ നഹി.." ( അമ്പതു കിലോമീറ്റര്‍ ഇല്ല എന്ന്)
നമ്മുടെ ഡ്രൈവര്‍ ഞങ്ങളെ ആകമാനം ഒന്ന് നോക്കി. ഇവന്മാര്‍ എവിടെ നിന്ന് തുടലും പൊട്ടിച്ചു ഇറങ്ങി എന്ന ആ ഭാവം കണ്ടില്ല എന്ന് നടിച്ചു ഞങ്ങള്‍ 250 രൂപയ്ക്കു റിസോര്‍ട്ട് -ലേക്ക് യാത്ര തുടങ്ങി. യാത്ര മദ്ധ്യേ നമ്മുടെ ഇക്ക ഡ്രൈവര്‍-ഓടു ഹിന്ദിയില്‍ കാര്യങ്ങളൊക്കെ ചോദിച്ചു അറിഞ്ഞു കൊണ്ടിരിന്നു. ഇക്ക ആകട്ടെ പുള്ളിക്കാരന്റെ ഹിന്ദിയിലെ പ്രവീണ്യം ഞങ്ങളുടെ മുമ്പില്‍ കാണിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഹിന്ദിയില്‍ ജനിച്ചു ഹിന്ദിയില്‍ വളര്‍ന്ന ഇക്കയോടെ ഡ്രൈവര്‍ തിരിച്ചു ചോദിച്ചു.
     "ആപ് കാ കഹാ സെ ആയാ" ( നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന്)
ഇക്ക മറുപടി പറഞ്ഞു. അത് നല്ല ഹിന്ദിയില്‍
    "ഹം ബാംഗ്ലൂര്‍ സീ യാ ഹും" ( ബാംഗ്ലൂര്‍ നിന്നും)
ഡ്രൈവര്‍ വളരെ ഉറപ്പിച്ചു പറഞ്ഞു.
    "നഹി അപ് കേരള സെ ആയാ"
ഇക്കയുടെ ഹിന്ദി മാത്രം കേട്ടിട്ട് കേരളത്തില്‍ നിന്നും ആണെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ഇക്കയുടെ സകല ജാടയും പോയി.
കുറച്ചു കൂടെ ഹിന്ദി പറഞ്ഞിരിന്നെങ്കില്‍ സ്വന്തം നാട് മലപ്പുറം ആണെന്ന് വരെ പുള്ളിക്കാരന്‍ പറഞ്ഞെനേം എന്ന് ഞങ്ങള്ക് മനസ്സിലായി.
     ഈ ഭാഷയുടെ കാര്യം പറഞ്ഞപ്പോഴാ പഴയ ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂ-വിന്റെ കാര്യം ഓര്‍മ്മ വന്നത്. കഥയിലെ താരം നമ്മുടെ ടിന്റുമോന്‍ ആണ്. ആളു നല്ല വിവരം ഉള്ള കക്ഷിയാണ്. ഒരു ദിവസം പുള്ളിക്കാരന് ഹൈടെരാബാദ്- ഇല്‍ നിന്നും ഒരു ടെലെഫോനിക് ഇന്റര്‍വ്യൂ ഉണ്ടായിരിന്നു. ഏകദേശം അര മണിക്കൂര്‍ ഇംഗ്ലീഷ്-ഇല്‍ ഇന്റര്‍വ്യൂ  നല്ല തകൃതിയായി നടന്നു. അവസാനം ടെലിഫോണ്‍ വെക്കാന്‍ നേരം ഇന്റര്‍വ്യൂ എടുത്ത ആള്‍ ടിന്റുമോനോടൊരു ചോദ്യം.
" തൃശ്ശൂരില്‍ എവിടെയാ വീട്?"
              ഇങ്ങനെ എല്ലാവര്ക്കും പറ്റിയ ഓരോ അമളികളും പറഞ്ഞു ഞങ്ങള്‍ ടിന്റുമോനും യോയോമോനും കണ്ടു വച്ച ബീച്ച് റിസോര്‍ട്ട്-ഇല്‍ എത്തിച്ചേര്‍ന്നു. ഓഫ്‌ സീസണ്‍ ആയതുകൊണ്ട് എന്തായാലും റൂം ഉണ്ടാവും എന്നുള്ള ടിന്റുമോന്റെ ആത്മവിശ്വാസം കണക്കില്‍ എടുക്കാതെ ഇക്ക റിസപ്ഷനില്‍ പോയി റൂം ഉണ്ടോ എന്ന് അന്യേഷിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാകിയത്. സീസണ്‍ ഓഫ്‌ ആയി കിടക്കുന്ന ആ സമയത്തും ഞങ്ങളെപോലെ ഗോവ കാണാന്‍ വന്ന മിടുക്കന്മാര്‍ എല്ലാവരും കൂടെ ആ റിസോര്‍ട്ട് മുഴുവന്‍ നേരത്തെ തന്നെ ബുക്ക്‌ ചെയ്തിരിന്നു. പെരുവഴിയില്‍ മഴയും കോണ്ടു നിന്ന ഞങ്ങളെ അവിടെ എത്തിച്ച ഡ്രൈവര്‍-ഉം കൈ ഒഴിഞ്ഞു. ബാഗ്‌-കല്‍ എല്ലാം എടുത്ത പുറത്തു വച്ച് തന്ന ശേഷം പറഞ്ഞ കാശും മേടിച്ചു കക്ഷി സ്ഥലം കാലിയാക്കി. അങ്ങനെ ടിന്റുമോന്റെ ബുദ്ധിപരമായ നീക്കം ഞങ്ങളെ പെരുവഴിയില്‍ പെരുമഴയില്‍ ആക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
                 റിസോര്‍ട്ട്-ഇന് പുറത്തു ഞങ്ങളെ പോലെയുള്ള മണ്ടന്മാരെയും കത്ത് ധാരാളം ടാക്സി- കല്‍ ഉണ്ടായിരിന്നു. അവര്‍ വന്നു ഞങ്ങളോടെ സഹായം വല്ലതും വേണോ എന്ന് ചോദിച്ചു . നമ്മള്‍ വിട്ടു കൊടുക്കുമോ? ഏയ് ജനിച്ചപ്പോള്‍  മുതല്‍ ഗോവ പരിചയം ഉള്ള ഞങ്ങള്ക് നിങ്ങടെയൊക്കെ സഹായം എന്ന്തിനാ മാഷേ. യോയോമോന്‍ എല്ലാം ഇപ്പം ശരിയാക്കി തരാം എന്ന ഭാവേന മൊബൈല്‍ എടുത്തു കുത്തി, അവന്റെ ഓഫീസി-ഇലെ ചങ്ങാതിയെ വിളിച്ചു. ചങ്ങാതി അവന്റെ കൂട്ടുകാരനെ വിളിച്ചു. ആ കൂട്ടുകാരന്‍ മറ്റാരെയോക്കെയോ വിളിച്ചു. അങ്ങനെ അര മണിക്കൂറോളം ഫോണ്‍ വിളിച്ചു കാശ് കളഞ്ഞ ശേഷം ഞങ്ങള്ക് കാര്യത്തിന്റെ ഏകദേശ കിടപ്പ് മനസ്സിലായി. മിക്കവാറും ബസ്‌ സ്റ്റാന്റ്-ഇല്‍ തന്നെ കിടക്കേണ്ടി വരും എന്ന സത്യം.
              പക്ഷെ ചന്തുമാര്‍ തോക്കില്ല മക്കളെ, തോക്കില്ല (തെറ്റിദ്ധരിക്കേണ്ട, ഒരു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ തോക്ക് ). അങ്ങനെ ഞങ്ങള്‍ പുറത്തു കാത്തു നിന്ന ടാക്സി-ക്കാരുടെ കാലുകളില്‍ വീണു കുറച്ചു മുമ്പ് കാണിച്ച അഹഭാവത്തിനു ക്ഷമ ചോദിച്ചു , താമസിക്കാന്‍ ഒരു മുറി വേണം എന്ന് പറഞ്ഞു. അതില്‍ വിക്കി എന്ന് പറഞ്ഞ ഡ്രൈവര്‍-ക്ക് ആണ് ഞങ്ങളെ സഹായിക്കാനുള്ള മഹാഭാഗ്യം ലഭിച്ചത്.
       കക്ഷി ഞങ്ങളോട് ചോദിച്ചു. എല്ലാം ഹിന്ദിയില്‍ ആണ്. വായിക്കുന്നവരുടെ സൌകര്യത്തിനു വേണ്ടി മലയാളത്തില്‍ എഴുതുന്നു എന്ന് മാത്രം.
"മഹാനുഭാവന്മാരെ , നിങ്ങള്ക് എങ്ങനെയുള്ള താമസ സൗകര്യം ആണ് വേണ്ടത്?"
   ഓരോരുത്തരായി ആവശ്യങ്ങള്‍ അറിയിച്ചു. സ്വിമ്മിംഗ് പൂള്‍, എസി, ഫ്രിഡ്ജ്‌, ബെല്‍ അടിക്കുമ്പോള്‍ പരിചരിക്കാന്‍ പരിചാരക വൃന്ദം. എല്ലാം കൂടെ ഒരു ഇരുനൂറ്റമ്പത് രൂപ ഞങ്ങള്‍ മുടക്കാന്‍ റെഡി ആണ് . ഇത് കേട്ടതോടെ വിക്കി ആകെ മൊത്തം ഞങ്ങളെ ഒന്ന് നോക്കി.
     എന്തായാലും പുള്ളിക്കാരന്‍ ഞങ്ങളെ ഒരു ഹോട്ടല്‍-ഇല്‍ എത്തിച്ചു. മുമ്പേ അബദ്ധം പറ്റിയത് കോണ്ടു ഇപ്പ്രാവശ്യം ഞങ്ങളുടെ ബാഗ്‌-കല്‍ ഒന്നും വണ്ടിയില്‍ നിന്നും എടുക്കാതെ ഞാനും ഇക്കയും കൂടെ, ഹോട്ടല്‍ രിസപ്ഷനിലില്‍ കാര്യങ്ങളൊക്കെ അന്യേഷിക്കാന്‍ പോയി. കുറച്ചു  വെള്ളം കെട്ടി നിക്കുന്നതിനു മുകളിലൂടെ ചാടി കടന്നു രിസപ്ഷനിലില്‍ ഞങ്ങള്‍ എത്തി. എന്നിട്ട്  ഞങ്ങള്‍ റിസപ്ഷനില്‍ നിന്ന പയ്യനോട് സൌകര്യങ്ങളൊക്കെ കാണിച്ചു തരാന്‍ പറഞ്ഞു. പയ്യന്‍ ആദ്യം സ്വിമ്മിംഗ് പൂള്‍ ആണ് കാണിച്ചു തന്നത്. കുറച്ചു മുമ്പേ ഞങ്ങള്‍ ചാടികടന്ന വെള്ളം ആണുപോലും അവിടത്തെ സ്വിമ്മിംഗ് പൂള്‍. ഇതുകെട്ടതോടെ തോമസുകുട്ടി വിട്ടോടാ എന്ന് പറഞ്ഞു ഞങ്ങള്‍ അവിടം കാലിയാകി.
          വിക്കിയോട് കാര്യം പറഞ്ഞു. ഞങ്ങളെ കണ്ടാല്‍ ഒരു ലുക്ക്‌ ഇല്ല എന്നെ ഉള്ളൂ. സ്റ്റാര്‍ ഹോട്ടല്‍-ഇലെ സൌകര്യങ്ങള്‍ ഒക്കെയാണ് ഞങ്ങള്ക് ശീലം. അങ്ങനെ വികി ഞങ്ങളെ Camelton റിസോര്‍ട്ട്-ഇല്‍ എത്തിച്ചു. കുറച്ചു വിലപേശലിനു ശേഷം അവിടെ മുന്തിയ രണ്ടു റൂം-കല്‍ ഞങ്ങള്‍ എടുത്തു. മുന്തിയ റൂം-കല്‍ എന്ന് പറഞ്ഞാല്‍ സീസണ്‍-ഇല്‍ ഏകദേശം എണ്ണായിരം രൂപ വരെ വാടക കിട്ടുന്ന റൂം-കല്‍. ഫ്രീ ബ്രീക്ഫസ്റ്റ്‌ ആയിരിന്നു വേറൊരു ആകര്‍ഷക ഘടകം. റൂം എടുത്ത കൂടെത്തന്നെ മൂന്നു ദിവസക്കുള്ള വണ്ടിയും എടുക്കാന്‍ ഹോട്ടല്‍-കാര് സഹായിക്കാം എന്ന് പറഞ്ഞു. അങ്ങനെ അവര്‍ കഥാനായകന്‍ സന്ദീപ്‌-ഇനെ വിളിച്ചു. നിമിഷങ്ങല്‍ക്കം സന്ദീപ്‌ അവിടെയെത്തി . "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" എന്ന സിനിമ-യിലെ ശ്രീനിവാസന്റെ ലുക്ക്‌ ഉള്ള ഒരു കക്ഷി.
       "വാട്ട്‌ കാന്‍ ഐ ഡു ഫോര്‍ യു സര്‍?, ഐ ഹാവ് ഓള്‍ ടൈപ്പ്-സ് ഓഫ് വെഹിക്ലെസ്"
പുള്ളിക്കാരന്റെ നമ്പര്‍ കണ്ടിട്ട് ഇക്കയ്ക്ക് സഹിച്ചില്ല. ഇക്ക പറഞ്ഞു.
      " വീ നീഡ്‌ ത്രീ harley davidson"
എന്തായാലും harley davidson ഒന്നും പുള്ളിക്കാരന്റെ കയ്യില്‍ ഉണ്ടാവില്ല എന്നുള്ള ഉറപ്പിലാണ് ഇക്ക ചോദിച്ചത്. .ശ്രീനിവാസന്‍ മറുപടി പറഞ്ഞു.
     "ഓക്കേ, ഫൈവ് തൌസണ്ട് ഒണ്‍ലി"
ഞങ്ങള്‍ എല്ലാം ഒന്ന് ഞെട്ടി. ശ്രീനിവാസന്റെ മുമ്പില്‍ ഞങ്ങള്‍ വളരെ ചെറുതാവുന്നത്‌ തിരിച്ചറിഞ്ഞു. ചമ്മല്‍ പുറത്തു കാട്ടാതെ ഞങ്ങള്‍ പറഞ്ഞു.
    "ഓക്കേ, വീ വില്‍ കാള്‍ യു സൂണ്‍"
അങ്ങനെ എങ്ങനെയോ അവിടെ ഇന്നും മുങ്ങി റൂം-ഇല്‍ എത്തി. എല്ലാവരും ഫ്രഷ്‌ ആയി ഫ്രീ ബ്രീക്ഫസ്റ്റ്‌ കൊടുക്കുന്ന സ്ഥലത്തേക്ക് വച്ചു പിടിച്ചു. അവിടെ ഞങ്ങള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരിന്നു. ഓട്സ് , ദോശ, ബ്രീഡ്‌ ആന്‍ഡ്‌ ഒമ്ലെറ്റ്, ഫ്രൂട്സ്, മില്‍ക്ക്, ............ അതും എല്ലാം അണ്‍ ലിമിറ്റഡ്. പ്രിയ പത്നികള്‍ അടുത്തില്ലാത്ത ഞാനും ഇക്കയും പിന്നെ ഇതുവരെ കല്യാണം കഴിക്കാത്ത മറ്റു മൂന്നുപേരും ബ്രീക്ഫസ്റ്റ്‌-ഇന്റെ കാര്യത്തില്‍ നിര്‍ഭാഗ്യരായിരിന്നു. അത് കോണ്ടു തന്നെ  വിഭവ സമൃദ്ധമായ ഫ്രീ ബ്രീക്ഫസ്റ്റ്‌ കണ്ടതോടെ ഞങ്ങളുടെ എല്ലാം കണ്ട്രോള്‍ വിട്ടു. അക്കരെ അക്കരെ-യില്‍ ശ്രീനിവാസന്‍ ഫുഡ്‌ അടിച്ചപോലെ ഒരു സൈഡ്-ഇല്‍ നിന്നും ഞങ്ങള്‍ ഫുഡ്‌ അടി തുടങ്ങി. പത്തു മണി ആയപ്പോഴേക്കും കിച്ചന്‍ അടച്ചു എന്ന് അവര്‍ പറഞ്ഞപ്പോഴാണ് പരിപാടി നിര്‍ത്തിയത്.  എന്തായാലും ഈ സംഭവത്തോടെ Camelton റിസോര്‍ട്ട്-ഇലെ ഫ്രീ ബ്രേക്ക്‌ ഫാസ്റ്റ് പരിപാടി മിക്കവാറും നിര്‍ത്താന്‍ ചാന്‍സ് ഉണ്ട് എന്നുള്ള കാര്യം ഉറപ്പായി.
          ബ്രീക്ഫസ്റ്റ്‌ കഴിഞ്ഞു തിരിച്ചു റൂം-ഇല്‍ എത്തി വണ്ടിക്കാരന്‍ സന്ദീപിനെ വിളിച്ചു. മഴ കാരണം ഏതേലും കാര്‍ വാടകയ്ക്ക് എടുക്കാം എന്നതായിരിന്നു പ്ലാന്‍. സന്ദീപിനെ പുള്ളിക്കാരന്റെ മൊബൈല്‍-ഇല്‍ വിളിച്ചു ഞങ്ങള്‍ പരിചയപ്പെടുത്തി.
"സന്ദീപല്ലേ"
സന്ദീപ്‌
"അതെ"
ഞങ്ങള്‍
"ഇത് ഞങ്ങളാ, രാവിലെ harley davidson ചോദിച്ച ആള്‍കാര്‍"
harley davidson ഒക്കെ പുല്ലുപോലെ തരാം എന്ന് പറഞ്ഞ സന്ദീപ്‌ ഞങ്ങളുടെ മുമ്പില്‍ ഒരു വലിയ താരം ആയിക്കഴിഞ്ഞിരിന്നു.
സന്ദീപ്‌ ഒരു ഞെട്ടലോടെ.
"സോറി, രാവിലെ വെറുതെ പറഞ്ഞതാ harley davidson തരാം എന്ന്. ഞാന്‍ വേണേല്‍ ഒരു പള്‍സര്‍ ഒപ്പിച്ചു തരാം"
ഇത് കേട്ടതോടെ കൂടെ നമ്മുടെ ശ്രീനിവാസന്‍ സന്ദീപിന്റെ താരപരിവേഷം ഞങ്ങളുടെ മുമ്പില്‍ ഒരു കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ ശൂ......... എന്ന് പറഞ്ഞു പോയി.
   അങ്ങനെ ഇക്ക പേശി ഒരു വാഗണ്‍ ആര്‍ സംഘടിപ്പിച്ചു. പത്തു മിനിറ്റു കഴിയുന്നതിനു മുമ്പേ വണ്ടി ഹോട്ടല്‍-ഇന്റെ മുമ്പില്‍ എത്തി. ഒരു മുന്‍കരുതല്‍ എന്ന നിലക്ക് വണ്ടിയുടെ ഒരു വീഡിയോ എടുക്കാന്‍ ഇലക്ട്രോണിക് ഗാട്ജെറ്റ് വിശാരദനായ യോയോ മോനെ ഏല്പിച്ചു. വല്ല തട്ടലും മുട്ടലും ഉണ്ടായി എന്ന് പറഞ്ഞു ശ്രീനിവാസന്ജി ഞങ്ങളുടെ കയ്യില്‍ നിന്നും പണം പിടുങ്ങിയാലോ എന്ന് കരുതിയാണ് ആ മുന്‍കരുതല്‍ എടുത്തത്‌.
                തഴക്കവും പഴക്കവും വന്ന ഒരു ക്യാമറ-മാനെപ്പോലെ യോയോമോന്‍ ആ കാര്യം നല്ല ഭംഗിയായി നിര്‍വഹിച്ചു. പക്ഷെ പുള്ളിക്കാരന്റെ കഴിവ് പിന്നീടു ഞങ്ങള്‍ ആ വീഡിയോ റിപ്ലേ ചെയ്തു കണ്ടപ്പോഴാണ് ശരിക്കും മനസിലായത്. അഭിനയിച്ച എല്ലാവരുടെയും കാലുകള്‍ ആയിരിന്നു മുഖ്യ കഥാപാത്രങ്ങള്‍. കുറ്റം പറയരുതല്ലോ, ഒരു സീന്‍-ഇല്‍ പോലും മുഖ്യ കഥാ പാത്രമായി ഞങ്ങള്‍ നിശ്ചയിച്ച കാര്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ കക്ഷിക്ക് അബദ്ധം മനസ്സിലായത്‌. സ്റ്റാര്‍ട്ട്‌, ആക്ഷന്‍, ക്യാമറ എന്ന് പറഞ്ഞു കാര്‍-ഇന്റെ വീഡിയോ എടുക്കാന്‍ തുടങ്ങുമ്പോള്‍ പുള്ളിക്കാരന്‍ റെക്കോര്‍ഡ്‌ ബട്ടണ്‍ ഓഫ്‌ ചെയ്യും, കട്ട്‌ പറയുമ്പോഴേക്കും റെക്കോര്‍ഡ്‌ ബട്ടണ്‍ ഓണ്‍ ചെയ്യും. അങ്ങനെയാണ് യോയോമോന്റെ ആദ്യ സിനിമ-യില്‍ സൂപ്പര്‍ സ്റ്റാര്‍  കാറിനെ ഒഴിവാക്കി പുതുമുഖങ്ങളായ കാലുകള്‍ തല കാണിച്ചത്. രാജമാണിക്ക്യം എടുക്കാന്‍ പോയിട്ട് പൊന്തന്‍ മാട എടുത്ത ഒരു അവസ്ഥ.
          അങ്ങനെ ഇക്കയെ സാരഥി ആക്കി ഞങ്ങള്‍ ഗോവ പര്യടനം ആരംഭിച്ചു. മൂന്നു ദിവസത്തെ മറക്കാന്‍ ആവാത്ത എണ്ണമില്ലാത്ത മണ്ടത്തരങ്ങള്‍ ആയുള്ള യാത്ര. അതിലെ ചില സുവര്‍ണ നിമിഷങ്ങള്‍.........


സോനാ ****
      ടിന്റുമോന്റെ പ്രതിശ്രുത വധുവാണ്‌ സോനാ. ടിന്റുമോന്റെ ചേട്ടന്റെ കല്യാണം നടന്നത് നീണ്ട അഞ്ചു വര്‍ഷങ്ങളുടെ   തിരച്ചിലല്ക് ശേഷം ആണ്. എല്ലാം ഒത്തു വരുമ്പോള്‍ ഏതേലും കാരണവര്‍ എന്തേലും കുറ്റം കണ്ടു പിടിക്കും. അങ്ങനെ ആണ് ഇത്രേം നീണ്ട കാലയളവ്‌ വിവാഹത്തിന് എടുത്തത്‌. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ ടിന്റുമോന്‍ നേരത്തെ തന്നെ ആലോചന തുടങ്ങി. എന്തായാലും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സോനമോലെ കിട്ടി. കിട്ടി എന്ന് പറഞ്ഞാല്‍ വാക്കാല്‍ ഉള്ള ഉറപ്പു മാത്രം ആണ്. ജന്മനാ അനുരാഗ വിലോചിതനായ ടിന്റുമോന് ഇതൊരു ഷോക്ക്‌ ആയിരുന്നു. കാരണം ടിന്റുമോന്റെ സ്വപ്നം ഇത്ര പെട്ടെന്ന് സാക്ഷാല്കരിക്കും എന്ന് പുള്ളികാരന് പോലും ഒരു ഉറപ്പും ഇല്ലായിരിന്നു. അങ്ങനെ ആകെ ഒന്‍പതാം മേഘത്തില്‍ പ്രണയാതുരനായി നടക്കുന്ന, ടിന്റുമോന്റെ മുമ്പില്‍ ഗോവയിലെ "സോനാ പൌല" എന്ന ബീച്ചിന്റെ ബോര്‍ഡ്‌ പെട്ടത്. 
         അത് കണ്ടപ്പോള്‍ മുതല്‍ അതിന്റെ മുമ്പില്‍ നിന്നും ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ തുടങ്ങി. ഞങ്ങളാവട്ടെ പൂരപ്പറമ്പില്‍ "പീപി" വാങ്ങി തരണം എന്ന് പറയുന്ന വികൃതി പയ്യനെ സമാധാനിപ്പിക്കാനായി മറ്റു പലതും കാണിച്ചു. ടിന്റുമോനവട്ടെ ഫോട്ടോ എടുക്കണം എന്ന ഒരു വാശിയില്‍. പുള്ളിക്കാരന്റെ കണ്ണുകളില്‍ "സോനാ പൌല"യിലെ സോനാ മാത്രം. ബോര്‍ഡ്‌-ഇല്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം കാണാന്‍ കഴിയാത്ത വിധം പ്രണയ പനി ടിന്റുമോനെ ബാധിച്ചിരിന്നു.
       അങ്ങനെ ഞങ്ങള്‍ ബോര്‍ഡ്‌-ഇന്റെ അരികില്‍ കാര്‍ നിറുത്തി. ചന്നം പിന്നം പെയ്യുന്ന മഴയെ വക വെക്കാതെ ചാടിയിറങ്ങി ഫോട്ടോയ്ക് പോസ് ചെയ്തു. നീളമില്ലതിനാല്‍ വളരെ കഷ്ടപ്പെട്ട് കൈകള്‍ കോണ്ടു "സോനാ പൌല"യിലെ സോനാ-യെ ചൂണ്ടി നില്‍കുന്ന ടിന്റുമോന്റെ ഒരു ഫോട്ടോ ആണ് യോയോമോന്‍ എടുത്തത്‌. 
    മഴ ആയതു കോണ്ടു കാര്‍-ഇനുള്ളില്‍ നിന്നും ഈ രംഗം കണ്ടു നിന്ന ഞങ്ങള്ക് ചിരി സഹിക്കുവാന്‍ കഴിഞ്ഞില്ല. ഓടി തിരിച്ചു വന്നു കാര്‍-ഇല്‍ കയറിയ ടിന്റുമോന്‍ ഞങ്ങള്‍ തല തല്ലി ചിരിക്കുന്നത് കണ്ടിട്ട് ആകെ അന്തം വിട്ടു. കാര്യം തിരക്കിയ ടിന്റുമോനോട് എടുത്ത ഫോട്ടോ നോക്കുവാന്‍ ഞങ്ങള്‍ പറഞ്ഞു.
   തെല്ലൊരു സംശയത്തോടെ, ഫോട്ടോ നോക്കിയ ടിന്റുമോന്‍ തകര്‍ന്നു പോയി. ആ ബോര്‍ഡ്‌-ഇല്‍ "സോനാ പൌല" കൂടാതെ മറ്റു സ്ഥലങ്ങളിലേക്കുള്ള ദൂരവും എഴുതിയിരിന്നു. "സോനാ പൌല"യുടെ തൊട്ടു താഴെ എഴുതിയ സ്ഥലത്തിന്റെ പേരാണ് വില്ലന്‍ ആയതു. സ്ഥലപ്പേരു "ജെട്ടി". ബോര്‍ഡ്‌-ഇന്റെ ഉയര കൂടുതല്‍ കാരണം ടിന്റുമോന്‍ ചൂണ്ടിയ കൈ "സോനാ"യില്‍ എത്തിയില്ല. പകരം ജെട്ടി വരയെ എത്തി ഉള്ളൂ . ആകെ കൂടെ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്റെ കുടുംബ ഫോട്ടോ യില്‍ ശ്രീനിവാസന്‍ നില്‍കുന്ന പോലെയുള്ള ഫോട്ടോ. ശ്രീനിവാസന് പകരം നമ്മുടെ ടിന്റുമോന്‍, പാര്‍വതിക്ക് പകരം "സോനാ ജെട്ടി".


******** തുടരും  *********







5 അഭിപ്രായങ്ങൾ:

  1. Sam,

    Nannaayittund... Tintumonte(Monumon) mandatharangalum Ikkayude numberukalum kalakkki!

    Waiting for Part 2!

    love, unni.

    മറുപടിഇല്ലാതാക്കൂ
  2. "ചെറിയ ലോകവും വലിയ മണ്ടത്തരങ്ങളും":- ഇത്രയും നാളും നീ ചെയ്തതില്‍ ബുദ്ധിപരമായി തോന്നിയ ഏക പ്രവൃത്തി... നന്നായി.. ചിന്തകന്‍ എന്നൊക്കെ എഴുതി അലംബാക്കുന്നതിലും നല്ലതല്ലേ.. അബ്ദുള്‍ പറഞ്ഞു കേട്ടാരുന്നു...ഓഫീസില്‍ വരുമ്പം മുതലേ നീ ഈ ഒരു ഗോവന്‍ പണിപ്പുരയില്‍ ആണെന്ന്...ഇനി ഇപ്പം എഴുതാന്‍ ടോപ്പിക്ക് അന്വേഷിച്ചു ബുധിമുട്ടണ്ടല്ലോ.. മണ്ടത്തരങ്ങള്‍ അല്ലെ.. നിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം തന്നെ എഴുതവല്ലോ...ഗൂഗ്ലിന്‍റെ ഹാര്‍ഡ് ഡിസ്ക് സ്പേസ് മുഴുവന്‍ തീര്‍ന്നാലും ഈ ഒരു ടോപികില്‍ എഴുതുന്ന അത്രയും നാള്‍ നിനക്ക് ആശയ ദാരിദ്ര്യം വരില്ല.. ഭാഗ്യവാന്‍...

    മറുപടിഇല്ലാതാക്കൂ