കാലയവനികക്കുള്ളില്‍ മറഞ്ഞ എഞ്ചിനീയറിംഗ് പഠനകാലം. ആദ്യ വലിയ അവധിക്കു ശേഷം കുട്ടികള്‍എല്ലാവരും ഹോസ്റ്റല്‍-ഇല്‍ എത്തി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഒരു മാസം മുമ്പുള്ള പരീക്ഷ സമയത്തു എഴുതി പഠിച്ച പേപ്പര്‍-കളും , ചോദ്യ കടലാസുകളും എല്ലാംഅവിടവിടെയായി ചിതറി കിടക്കുന്നു. കുട്ടികള്‍ നന്നായി പഠിക്കട്ടെ എന്ന് കരുതി ഹോസ്റ്റല്‍ മെസ്സില്‍ പരീക്ഷകാലത്തു കട്ടന്‍ ചായ ഉണ്ടാക്കുമായിരിന്നു. ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോഴും അതവിടെതന്നെയുണ്ടായിരിന്നു.
ഇതു കണ്ട ഏതോ ഒരു കൂര്‍മ (വക്ര) ബുദ്ധിക്കാരന് , ആ പഴയ കട്ടന്‍ ചായ വച്ചു ആരെയേലും പറ്റിക്കാംഎന്ന ആശയം മനസ്സില്‍ പൊട്ടി മുളച്ചു. ഈ ആശയം കൂടെ ഉണ്ടായിരിന്നവരോട് പങ്കു വച്ചു. ഈനാപീചിക്ക് കുറെയേറെ മരപ്പട്ടികള്‍ കൂട്ട്. അങ്ങനെ എല്ലാവരും കൂടെ ആര്‍ക്കേലും പണി കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷെ ആര്‍ക്കു എന്നത് കുറച്ചു നേരത്തേക്ക് ആശയ കുഴപ്പം ഉണ്ടാക്കിയെങ്കിലും , പെട്ടെന്ന് തന്നെ ആസമസ്യക്ക് ഉത്തരം കിട്ടി. അനന്തനായിരിന്നു ആ ഹതഭാഗ്യന്‍.
നമ്മുടെ കഥാ നായകന് നറുക്ക് വീഴാന്‍ പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി കക്ഷി ബാക്കി ഉള്ളവരെപറ്റിക്കുന്നതില്‍ നല്ല മിടുക്കനായിരിന്നു. രണ്ടാമതായി, കക്ഷി നന്നായി തള്ളുന്ന കൂട്ടത്തില്‍ ആയിരിന്നു ( പുള്ളിക്കാരന്‍ പറഞ്ഞിരുന്നത് പണ്ടു പുള്ളിക്കാരന്‍ ഒരു വലിയ പുലി ആയിരിന്നു , കക്ഷി എല്ലാത്തരം വെള്ളവും അടിച്ചിട്ടുണ്ട്, എന്നൊക്കെയാണ് ). അങ്ങനെ കൂട്ടത്തില്‍ ഉള്ള ആരോ അനന്തന്റെ അടുക്കല്‍ ചെന്നുചോദിച്ചു .
"അളിയാ അനന്താ ഒന്നു കൂടുന്നോ. നല്ല സാധനം കൊണ്ടു വന്നിട്ടുണ്ട്."
ഇത്രേം ഒക്കെ പറഞ്ഞിട്ട് വെള്ളം അടിക്കില്ല എന്ന് പറഞ്ഞാല്‍ എല്ലാ ഇമേജ് - ഉം പോവില്ലേ എന്ന് കരുതി അനന്തന്‍ മറുപടി നല്കി.
" എന്നാ ചോദ്യമാ, എപ്പോള്‍ കൂടി എന്ന് ചോദിച്ചാല്‍ പോരെ !!!"
അങ്ങനെ അനന്തന്‍ വെള്ളം അടിക്കാനുള്ള തയ്യാറെടുപ്പോടെ എത്തി ചേര്ന്നു.
ഒരു സംശയത്തിനും ഇട കൊടുക്കാതെ കുട്ടികള്‍ എല്ലാവരും കൂടെ ഒരു മാസം പഴക്കമുള്ള കട്ടന്‍ചായ അനന്തന്കൊടുത്തു. വെള്ളം മിക്സ് ചെയ്യാന്‍ ചെന്ന പയ്യനോട് അനന്തന്‍ പറഞ്ഞു.
"ഡേയ്, ഡോണ്ട് മിസ് അണ്ടര്‍ സ്റ്റാന്റ് മി, ഞാന്‍ വെള്ളം ചെര്‍ക്കതാണ് സാധാരണ അടിക്കാറുല്ല്ത് , പിന്നെനിങ്ങളുടെ ഒരു സമാധാനത്തിനു കുറച്ചു വെള്ളം മിക്സ് ചെയ്തോളു "
അങ്ങനെ അനന്തന്‍ വെള്ളം മിക്സ് ചെയ്ത കട്ടന്‍ ചായ കുടിച്ചിട്ട് ചോദിച്ചു .
"ശ്ശ്ശ്ശ്..............( സാധാരണ വല്യ വെള്ളം അടിക്കാര്‍ വെള്ളം അടിച്ച ശേഷം ഉണ്ടാക്കുന്ന ശബ്ദം ) സാധനം സ്കോച്ചാനല്ലേ????... "!!!!!!!!!!!!!!!!!!!!!!!!!!!!
എല്ലാവരും ഒന്നു ഞെട്ടി..
അനന്തന്‍ തുടര്‍ന്നു
"സംഭവം മിലിട്ടറി ആണെന്ന തോന്നുന്നേ..ഭയങ്കര കിക്ക് "
[കടപ്പാട് ] 2004 ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി - യിലെ ഉണ്ണിയുടെ എഴുത്ത്...
2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച
2009, ഒക്‌ടോബർ 28, ബുധനാഴ്‌ച
വീണ്ടും ചില കലാലയ കാര്യങ്ങള്‍...
ഈ സംഭവം നടക്കുന്നത് S6-ഇലെ ഒരു വിനോദ യാത്ര വേളയിലാണ്.
സാധാരണ ആള്‍കാര്‍ വിനോദ യാത്രകള്‍്കു പോവുന്നത് നന്നായി കഷ്ടപ്പെട്ട് വല്ലതും ചെയ്തിട്ടായിരിക്കും. അതായത് കുട്ടികള്‍ പഠിച്ചു ബോറടിക്കുംബോഴോ, ജോലിക്കാര്‍ പണി ചെയ്തു ബോറടിക്കുംബോഴോ മറ്റോ. ഞങ്ങളുടെ കാര്യത്തില്‍ ഇതൊന്നും അല്ലായിരിന്നു. വെറുതെ പണിയൊന്നും എടുക്കാതെ കോളേജ് ലൈഫ് അടിച്ച് പോളിക്കുംബോഴാണ് ഒരു വിനോദ യാത്ര ആവാം എന്ന് തോന്നുന്നത്( കുറച്ചു പേരുടെ കാര്യം അങ്ങ് പൊതുവായി പറഞ്ഞു എന്നെ ഉള്ളൂ. നന്നായി പഠിക്കുന്നവര്‍ ആയിരിന്നു കൂടുതല്‍ കുട്ടികളും ) .
വിനോദ യാത്രകള്‍ ഒക്കെ പ്ലാന്‍ ചെയ്യുന്നതും നടത്തുന്നതും നമ്മളൊക്കെ തന്നെ ആയിരിന്നു. സ്ഥലവും തീയതിയും ബസ്സ്-ഉം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേജ് ആണ്. കൂടെ വരേണ്ട ആണ്‍ മാഷേം പെണ് മാഷേം ഫിക്സ് ചെയ്യുക എന്നത് ആണ് ആ ബുദ്ധിമുട്ടേറിയ കാര്യം . ഞങ്ങളുടെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ടാവും ആരും കൂടെ വരാന്‍ തയ്യാറാവില്ല. അങ്ങനെ ഏതേലും മാഷിനെ ഒപ്പം കൂട്ടാന്‍ ഞങ്ങള്‍കും താത്പര്യം ഇല്ലായിരിന്നു. ഞങ്ങളുടെ കൂടെ നിന്നും പൊളിക്കാന്‍ കഴിവുള്ളവര്‍ ആണേല്‍ വളരെ സന്തോഷം. ഇങ്ങനെ പല യോഗ്യതകളും മാനധണ്ടമായി ഉണ്ടായിരിന്നത് കൊണ്ടു അവസാന നിമിഷം വരേം ആരേം കിട്ടിയില്ല. അവസാനം കൂടെ വരാന്‍ മാഷ് ഇല്ലാത്തതു കൊണ്ടു മാത്രം വിനോദ യാത്ര മുടങ്ങും എന്ന സ്ഥിതി വന്നപ്പോള്‍ ഏതെങ്കിലും മാഷ് മതി എന്ന തീരുമാനത്തില്‍ എത്തി. അങ്ങനെ HOD പറഞ്ഞതനുസരിച്ച് ഒരു മാഷേ കിട്ടി. പുള്ളിക്കാരനെ ഞങ്ങള്‍ക്കാണേല്‍ ഒരു പരിചയവും ഇല്ലായിരിന്നു.
പ്രൈവസി പോളിസി-യില്‍ ഒപ്പ് ഇട്ടതു കൊണ്ടു സാറിന്റെ യഥാര്‍ഥ പേരു പറയുന്നില്ല. തത്കാലം നമ്മുക്ക് മാഷേ "ശശി" എന്ന് വിളിക്കാം.
വിനോദ യാത്ര തുടങ്ങുന്നതിനു മുമ്പെ എല്ലാവരേം വിളിച്ചു പെരുമാറ്റ ചട്ടങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്ത ശേഷം ശശിമാഷേം കൊണ്ട് ഞങ്ങള്‍ ടൂറിനു പുറപ്പെട്ടു. ആരും വെള്ളം അടിക്കാന്‍ പാടില്ല, വളരെ ഡീസന്റ് ആയിരിക്കണം എന്നൊക്കെ പറഞ്ഞാണ് യാത്ര തുടങ്ങിയത്. അങ്ങനെ വല്യ പരിചയം ഒന്നും ഇല്ലാത്ത ശശിമാഷേം കൊണ്ട് ഞങ്ങള്‍ ആദ്യ സ്ഥലമായ ചെന്നൈ-യില്‍ എത്തി.
ഞങ്ങള്‍ അവിടെ എത്തിയത്ഒറ്റക്കായിരിന്നില്ല, കൂടെ ഒരു പേമാരിയും ഉണ്ടായിരിന്നു. ചെന്നൈ മഴ പെയ്തു ആകെ കുളമായി എന്ന് പറഞ്ഞാല്‍ കൂടെഉണ്ടായിരുന്ന ചങ്ങായിമാര്‍ ഇപ്പോഴും എന്നെ ഓടിച്ചിട്ട് തല്ലും. മഴ പെയ്ത ചെന്നൈ വലിയ ഒരു ഓട ആയി എന്ന്പറയുന്നതാണ് അതിന്റെ ഒരു ശരി. അങ്ങനെ ആ വലിയ ഓടയില്‍ തകര്‍ത്തു എന്‍ജോയ് ചെയ്തിട്ട് അടുത്തസ്ഥലമായ കൊടൈകനാല്‍-ഇലേക്ക് പുറപ്പെട്ടു. ഈ സമയത്തു ഒക്കെയും നമ്മുടെ ശശിമാഷ് ഞങ്ങളുമായിവലിയ കമ്പനി ഒന്നും അടിക്കാതെ വളരെ ഗൌരവമായി അടങ്ങി ഇരിക്കുക ആയിരിന്നു.
ചെന്നൈ-യിലെ കയിപ്പ് നിറഞ്ഞ അനുഭവങ്ങള്‍ കാരണം പെരുമാറ്റ ചട്ടങ്ങളില്‍ ചെറിയ മാറ്റം വരുത്തുവാന്‍ഞങ്ങള്‍ നിര്‍ബന്ടിതരായി തീര്ന്നു. കൊടൈകനാല്‍-ഇലെ തണുപ്പും ഈ തീരുമാനത്തിന് പുറകില്‍ഉണ്ടായിരിന്നു. അങ്ങനെ കുടിയന്മാര്‍കായി ഒരു പ്രത്യേക റൂം നല്കി.
ഈ സംഭവം ശശിമാഷ് അറിയാതെ ഇരിക്കാന്‍ പ്രത്യേകം ഞങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുടിയന്മാര്‍ (അതായത് ജീവിതത്തില്‍ ഇതുവരെ വെള്ളം അടിച്ചിട്ടില്ലാത്ത കക്ഷികള്‍) തുടങ്ങി വലിയ കുടിയന്മാര്‍ (ജീവിതത്തില്‍ ആകെ മൊത്തം രണ്ടു പ്രാവശ്യം എങ്കിലും അടിച്ചിട്ടുള്ള കക്ഷികള്‍ ) വരെ ഉള്‍പെടുന്ന സംഘം കുറച്ചു കുപ്പികളുംവെള്ളവുമായി പരിപാടി ആരംഭിച്ചു.
സാധനത്തില്‍ വെള്ളം ചേര്ത്തു കൊണ്ടിരിക്കുമ്പോള്‍ വളരെ അപ്പ്രതീക്ഷിതമായി നമ്മുടെ ശശിമാഷ് ആറൂമിലേക്ക് കയറി വന്നു. എല്ലാവരും ഒന്നു ഞെട്ടി.
ഈ ഞെട്ടല്‍ പുറത്തു കാണിക്കാതെ ആ കൂട്ടത്തില്‍ ഒരുസീനിയര്‍ കുടിയന്‍ സാറിനോട് ചോദിച്ചു.
"മാഷേ വേണോ?"
ശബ്ദത്തില്‍ ഒരു ചെറിയ വിറയല്‍ ഉണ്ടായിരിന്നെങ്കിലും ( ഈ വിറയല്‍ തണുപ്പ് കാരണം ആയിരിന്നുഎന്നാണു സീനിയര്‍ കുടിയന്‍ പിന്നീട് പറഞ്ഞതു), ആ ധൈര്യം എല്ലാവരും സമ്മതിച്ചു കൊടുത്തു.
പക്ഷെ എല്ലാവരേം നിരാശപ്പെടുതികൊണ്ട് മാഷ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു
" വേണ്ട , വേണ്ട "
എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി നിന്നു.
പക്ഷെ അതുകൊണ്ട് മാഷ് നിര്‍ത്തിയില്ല. ശശി മാഷിന്റെ ബാക്കി വാക്കുകള്‍ ഒരു കുളിര്‍മഴപോലെ അവിടെ ഉള്ളവരുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.
"ഏടോ പിള്ളേരെ ഞാന്‍ പറഞ്ഞതു എനിക്ക് വെള്ളം വേണ്ട എന്നാ. വെള്ളം ഒഴിച്ച് നശിപ്പിക്കാതെ ഒരു ലാര്‍ജ്ഇങ്ങു എടുത്തേ"!!!!!!!!!!!!!!!
അങ്ങനെ കുട്ടികളും മാഷുമായുള്ള അകല്‍ച്ച ആ നിമിഷം അലിഞ്ഞു പോയി. പിന്നീട് ഞങ്ങള്‍ ഇഴയുന്ന മാഷുമായിയാത്ര തുടര്‍ന്നു.
[പിന്‍ കുറിപ്പ് ] വിനോദയാത്ര കഴിഞ്ഞു വന്ന ഞങ്ങളോട് മറ്റുള്ളവര്‍ ഈ മാഷിനെ കുറിച്ചു ചോദിച്ചു. ഒരു സംശയവും കൂടാതെ മറുപടി പറഞ്ഞു.
"മാഷ് ശരിക്കും ഗ്രൌണ്ട് ടു ഏര്‍ത്ത് ആയ ഒരു മനുഷ്യനാണ് !!!!!!!!"
സാധാരണ ആള്‍കാര്‍ വിനോദ യാത്രകള്‍്കു പോവുന്നത് നന്നായി കഷ്ടപ്പെട്ട് വല്ലതും ചെയ്തിട്ടായിരിക്കും. അതായത് കുട്ടികള്‍ പഠിച്ചു ബോറടിക്കുംബോഴോ, ജോലിക്കാര്‍ പണി ചെയ്തു ബോറടിക്കുംബോഴോ മറ്റോ. ഞങ്ങളുടെ കാര്യത്തില്‍ ഇതൊന്നും അല്ലായിരിന്നു. വെറുതെ പണിയൊന്നും എടുക്കാതെ കോളേജ് ലൈഫ് അടിച്ച് പോളിക്കുംബോഴാണ് ഒരു വിനോദ യാത്ര ആവാം എന്ന് തോന്നുന്നത്( കുറച്ചു പേരുടെ കാര്യം അങ്ങ് പൊതുവായി പറഞ്ഞു എന്നെ ഉള്ളൂ. നന്നായി പഠിക്കുന്നവര്‍ ആയിരിന്നു കൂടുതല്‍ കുട്ടികളും ) .
വിനോദ യാത്രകള്‍ ഒക്കെ പ്ലാന്‍ ചെയ്യുന്നതും നടത്തുന്നതും നമ്മളൊക്കെ തന്നെ ആയിരിന്നു. സ്ഥലവും തീയതിയും ബസ്സ്-ഉം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേജ് ആണ്. കൂടെ വരേണ്ട ആണ്‍ മാഷേം പെണ് മാഷേം ഫിക്സ് ചെയ്യുക എന്നത് ആണ് ആ ബുദ്ധിമുട്ടേറിയ കാര്യം . ഞങ്ങളുടെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ടാവും ആരും കൂടെ വരാന്‍ തയ്യാറാവില്ല. അങ്ങനെ ഏതേലും മാഷിനെ ഒപ്പം കൂട്ടാന്‍ ഞങ്ങള്‍കും താത്പര്യം ഇല്ലായിരിന്നു. ഞങ്ങളുടെ കൂടെ നിന്നും പൊളിക്കാന്‍ കഴിവുള്ളവര്‍ ആണേല്‍ വളരെ സന്തോഷം. ഇങ്ങനെ പല യോഗ്യതകളും മാനധണ്ടമായി ഉണ്ടായിരിന്നത് കൊണ്ടു അവസാന നിമിഷം വരേം ആരേം കിട്ടിയില്ല. അവസാനം കൂടെ വരാന്‍ മാഷ് ഇല്ലാത്തതു കൊണ്ടു മാത്രം വിനോദ യാത്ര മുടങ്ങും എന്ന സ്ഥിതി വന്നപ്പോള്‍ ഏതെങ്കിലും മാഷ് മതി എന്ന തീരുമാനത്തില്‍ എത്തി. അങ്ങനെ HOD പറഞ്ഞതനുസരിച്ച് ഒരു മാഷേ കിട്ടി. പുള്ളിക്കാരനെ ഞങ്ങള്‍ക്കാണേല്‍ ഒരു പരിചയവും ഇല്ലായിരിന്നു.
പ്രൈവസി പോളിസി-യില്‍ ഒപ്പ് ഇട്ടതു കൊണ്ടു സാറിന്റെ യഥാര്‍ഥ പേരു പറയുന്നില്ല. തത്കാലം നമ്മുക്ക് മാഷേ "ശശി" എന്ന് വിളിക്കാം.
വിനോദ യാത്ര തുടങ്ങുന്നതിനു മുമ്പെ എല്ലാവരേം വിളിച്ചു പെരുമാറ്റ ചട്ടങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്ത ശേഷം ശശിമാഷേം കൊണ്ട് ഞങ്ങള്‍ ടൂറിനു പുറപ്പെട്ടു. ആരും വെള്ളം അടിക്കാന്‍ പാടില്ല, വളരെ ഡീസന്റ് ആയിരിക്കണം എന്നൊക്കെ പറഞ്ഞാണ് യാത്ര തുടങ്ങിയത്. അങ്ങനെ വല്യ പരിചയം ഒന്നും ഇല്ലാത്ത ശശിമാഷേം കൊണ്ട് ഞങ്ങള്‍ ആദ്യ സ്ഥലമായ ചെന്നൈ-യില്‍ എത്തി.
ഞങ്ങള്‍ അവിടെ എത്തിയത്ഒറ്റക്കായിരിന്നില്ല, കൂടെ ഒരു പേമാരിയും ഉണ്ടായിരിന്നു. ചെന്നൈ മഴ പെയ്തു ആകെ കുളമായി എന്ന് പറഞ്ഞാല്‍ കൂടെഉണ്ടായിരുന്ന ചങ്ങായിമാര്‍ ഇപ്പോഴും എന്നെ ഓടിച്ചിട്ട് തല്ലും. മഴ പെയ്ത ചെന്നൈ വലിയ ഒരു ഓട ആയി എന്ന്പറയുന്നതാണ് അതിന്റെ ഒരു ശരി. അങ്ങനെ ആ വലിയ ഓടയില്‍ തകര്‍ത്തു എന്‍ജോയ് ചെയ്തിട്ട് അടുത്തസ്ഥലമായ കൊടൈകനാല്‍-ഇലേക്ക് പുറപ്പെട്ടു. ഈ സമയത്തു ഒക്കെയും നമ്മുടെ ശശിമാഷ് ഞങ്ങളുമായിവലിയ കമ്പനി ഒന്നും അടിക്കാതെ വളരെ ഗൌരവമായി അടങ്ങി ഇരിക്കുക ആയിരിന്നു.
ചെന്നൈ-യിലെ കയിപ്പ് നിറഞ്ഞ അനുഭവങ്ങള്‍ കാരണം പെരുമാറ്റ ചട്ടങ്ങളില്‍ ചെറിയ മാറ്റം വരുത്തുവാന്‍ഞങ്ങള്‍ നിര്‍ബന്ടിതരായി തീര്ന്നു. കൊടൈകനാല്‍-ഇലെ തണുപ്പും ഈ തീരുമാനത്തിന് പുറകില്‍ഉണ്ടായിരിന്നു. അങ്ങനെ കുടിയന്മാര്‍കായി ഒരു പ്രത്യേക റൂം നല്കി.
ഈ സംഭവം ശശിമാഷ് അറിയാതെ ഇരിക്കാന്‍ പ്രത്യേകം ഞങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുടിയന്മാര്‍ (അതായത് ജീവിതത്തില്‍ ഇതുവരെ വെള്ളം അടിച്ചിട്ടില്ലാത്ത കക്ഷികള്‍) തുടങ്ങി വലിയ കുടിയന്മാര്‍ (ജീവിതത്തില്‍ ആകെ മൊത്തം രണ്ടു പ്രാവശ്യം എങ്കിലും അടിച്ചിട്ടുള്ള കക്ഷികള്‍ ) വരെ ഉള്‍പെടുന്ന സംഘം കുറച്ചു കുപ്പികളുംവെള്ളവുമായി പരിപാടി ആരംഭിച്ചു.
സാധനത്തില്‍ വെള്ളം ചേര്ത്തു കൊണ്ടിരിക്കുമ്പോള്‍ വളരെ അപ്പ്രതീക്ഷിതമായി നമ്മുടെ ശശിമാഷ് ആറൂമിലേക്ക് കയറി വന്നു. എല്ലാവരും ഒന്നു ഞെട്ടി.
ഈ ഞെട്ടല്‍ പുറത്തു കാണിക്കാതെ ആ കൂട്ടത്തില്‍ ഒരുസീനിയര്‍ കുടിയന്‍ സാറിനോട് ചോദിച്ചു.
"മാഷേ വേണോ?"
ശബ്ദത്തില്‍ ഒരു ചെറിയ വിറയല്‍ ഉണ്ടായിരിന്നെങ്കിലും ( ഈ വിറയല്‍ തണുപ്പ് കാരണം ആയിരിന്നുഎന്നാണു സീനിയര്‍ കുടിയന്‍ പിന്നീട് പറഞ്ഞതു), ആ ധൈര്യം എല്ലാവരും സമ്മതിച്ചു കൊടുത്തു.
പക്ഷെ എല്ലാവരേം നിരാശപ്പെടുതികൊണ്ട് മാഷ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു
" വേണ്ട , വേണ്ട "
എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി നിന്നു.
പക്ഷെ അതുകൊണ്ട് മാഷ് നിര്‍ത്തിയില്ല. ശശി മാഷിന്റെ ബാക്കി വാക്കുകള്‍ ഒരു കുളിര്‍മഴപോലെ അവിടെ ഉള്ളവരുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.
"ഏടോ പിള്ളേരെ ഞാന്‍ പറഞ്ഞതു എനിക്ക് വെള്ളം വേണ്ട എന്നാ. വെള്ളം ഒഴിച്ച് നശിപ്പിക്കാതെ ഒരു ലാര്‍ജ്ഇങ്ങു എടുത്തേ"!!!!!!!!!!!!!!!
അങ്ങനെ കുട്ടികളും മാഷുമായുള്ള അകല്‍ച്ച ആ നിമിഷം അലിഞ്ഞു പോയി. പിന്നീട് ഞങ്ങള്‍ ഇഴയുന്ന മാഷുമായിയാത്ര തുടര്‍ന്നു.
[പിന്‍ കുറിപ്പ് ] വിനോദയാത്ര കഴിഞ്ഞു വന്ന ഞങ്ങളോട് മറ്റുള്ളവര്‍ ഈ മാഷിനെ കുറിച്ചു ചോദിച്ചു. ഒരു സംശയവും കൂടാതെ മറുപടി പറഞ്ഞു.
"മാഷ് ശരിക്കും ഗ്രൌണ്ട് ടു ഏര്‍ത്ത് ആയ ഒരു മനുഷ്യനാണ് !!!!!!!!"
2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
ചീനക്കാരുടെ ഭാഷാ വിശേഷങ്ങള്‍
ഇനി കുറച്ചു ചൈനീസ് ഭാഷ വിശേഷങ്ങള്‍ ആവട്ടെ.
ഒരു വര്‍ഷത്തോളം ചീന കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് Beijing-നു പറന്നത്. ഇവിടെ വച്ചു തന്നെ ചിനക്കാരുടെ പേരുകളും വര്‍ത്തമാനവും ഒക്കെ കേട്ടിട്ടുള്ളത് കൊണ്ടു അവിടെ ചെന്നിട്ടും വല്യ അത്ഭുതം ഒന്നുംതോന്നിയില്ല. പേരുകള്‍ ഒക്കെ വളരെ സിമ്പിള്‍ ആയിരിന്നു. ഒരു സ്റ്റീല്‍ പാത്രം തറയില്‍ വീഴുന്ന ശബ്ദം ഇല്ലേ. അത് തന്നെ സാധനം. പല ഉയരത്തില്‍ നിന്നും വീണാല്‍ പല പേരുകള്‍ , അത്ര മാത്രം. ഈ ചീനക്കാരെ നാട്ടില്‍ മമ്മി പാത്രം കഴുകുന്നടത് എങ്ങാനും കൊണ്ടു നിര്‍ത്തിയാല്‍ ഏതെങ്കിലും ഒക്കെ ചൈനക്കാരന്‍ വിളികേള്‍ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാ .
ബിജിംഗ്-ഇല്‍ ചെന്നിട്ടു ആദ്യ കുറച്ചു നാളുകള്‍ക്കകം നല്ല മീനും ചോറും കിട്ടുന്ന ഒരു കട ഞങ്ങള്‍ കണ്ടു പിടിച്ചു. സ്ഥിരം അവിടെ പോയി കയ്യും കാലും ഒക്കെ കാണിച്ചു ഭക്ഷണം കഴിക്കുമായിരിന്നു. ഇങ്ങനെഇരിക്കുമ്പോഴാണ് ശ്രീധന്യ ചൈനയിലേക്ക് വരുന്നതു (ധന്യ ഞങ്ങളുടെ കമ്പനി-യിലെ ടെക്നിക്കല്‍ എഡിറ്റര്‍ ആണ്. ചൈനക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന അസംഭവ്യമായ ഒരു ഉദ്ദേശവുമായി ആണ് പുള്ളിക്കാരിഅവിടെ എത്തിയത്. ചൈനക്കാരും ഇംഗ്ലീഷും - ധന്യയെ സമ്മതിക്കണം , പക്ഷെ ചൈനാക്കാരെ എല്ലാം ഇന്ത്യന്‍ക്ലാസിക്കല്‍ ഡാന്‍സ്-ഇന്റെ ആരാധകര്‍ ആക്കിയിട്ടാണ് പുള്ളിക്കാരി തിരിച്ചു പോന്നത്). അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ധന്യേം ഞങ്ങള്‍ മീനും ചോറും കടയില്‍ കൊണ്ടു പോയി. നോബിന്‍(നോബിനെ അറിയാത്തവര്‍ കഴിഞ്ഞബ്ലോഗ് വായിച്ചു നോക്കുക) പച്ച മലയാളത്തില്‍ ഓര്‍ഡര്‍ ചെയ്തു.
"അമ്മച്ചി, മൂന്നു ചോറും മീനും!!!!" (ഇതിന്റെ കൂടെ ഞങ്ങള്‍ സ്ഥിരം കാണിക്കാറുള്ള ആന്ഗ്യങ്ങളും, ഇതു ധന്യ ശ്രദ്ധിച്ചില്ല)
ധന്യ ഒരു ഞെട്ടലോടെ നോക്കി ഇരിക്കുമ്പോള്‍ അവിടത്തെ പെണ്ണുമ്പിള്ള നല്ല ചോറും മീനും കൊണ്ടു വച്ചു. ഹൊ ധന്യ-യുടെ ഞെട്ടല്‍ കാണേണ്ടത് തന്നെ ആയിരിന്നു. എന്തായാലും ധന്യ കുറച്ചു കാലം മലയാളവും ചൈനീസും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗവേഷണത്തില്‍ ആയിരിന്നു!!!!!!!!!!!!
ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ നോബിന്‍ ചൈനീസ് പഠിക്കാന്‍ തുടങ്ങി. എനിക്കാണേല്‍ പണ്ടു തൊട്ടേമലയാളവും, c-യും ഒഴിച്ച് വേറെ ഭാഷകള്‍ പടിക്കുന്നതിനോട് ഒരു താല്‍പ്പര്യവും ഇല്ല.
കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും നോബിന്‍ കുറച്ചൊക്കെ ചൈനീസ് പേശാന്‍് തുടങ്ങി. അതും വച്ചു അളിയന്‍ചൈനീസ് തരുണീ മണികളുടെ മുന്‍പില്‍ ഹീറോ ആയി. ഇതു കണ്ടാല്‍ നമ്മുക്ക് സഹിക്കുമോ. ഞാനും തുടങ്ങിചൈനീസ് പഠിത്തം. അങ്ങനെ ഒരു ദിവസം ഓഫീസ്-ഇല്‍ കുറച്ചു ചൈനീസ് ഒക്കെ മുക്കിയും മൂളിയുമൊക്കെപറഞ്ഞു. ( ഒത്തിരി പറഞ്ഞു എന്ന് തെറ്റിധരിക്കേണ്ട. ഒരു ശീഷേയും ( താങ്ക്സ്) കൂടെ ഒന്നു രണ്ടുസാധനങ്ങളും ..അത്ര മാത്രം). അന്ന് പറഞ്ഞതെല്ലാം കൂടെയുള്ള ചൈനാക്കാര്കു മനസ്സിലായി ( സാധാരണഎന്തേലും പറഞ്ഞാല്‍ അവര്‍ അന്തം വിട്ടു നോക്കി നില്കുമായിരിന്നു, അന്ന് അവര്‍ എന്തെക്കെയോ തിരിച്ചുപറഞ്ഞു ).
ഈ ഒരു ധൈര്യം വച്ചു അന്ന് വാങ്ങേണ്ട പഞ്ചസാരയുടെ ചൈനീസ് നാമം മനസ്സിലാക്കി ( tang - ഒരു സ്റ്റീല്‍പാത്രത്തേല്‍ ഒരു സ്പൂണ്‍ കൊണ്ടു അടിച്ചാല്‍ വരുന്ന ശബ്ദം ഇല്ലേ? അത് തന്നെ സാധനം. ). ഇതു മനസ്സില്‍ പലപ്രാവശ്യം പറഞ്ഞു നോക്കി കൊണ്ടു കടയിലേക്ക് വിട്ടു. അവിടെ ചെന്നു കടക്കാരിയോടു ചൈനീസില്‍മൊഴിഞ്ഞു. സാധാരണ എന്തേലും പറഞ്ഞാല്‍ ഇങ്ങോട്ട് രണ്ടു മൂന്നു ചോദ്യമാണ് പുള്ളിക്കാരി തരാരുള്ളത് . പക്ഷെ അന്ന് പുള്ളിക്കാരി നല്ല സന്തോഷത്തോടെ സാധനം എടുക്കാനായി അകത്തേക്ക് പോയി. അപ്പോള്‍എനിക്കുണ്ടായ ഒരു സന്തോഷമേ.
"ചൈനീസ് വരെ നമ്മുടെ മുമ്പില്‍ അടിയറ പറഞ്ഞു. എന്റെ ഒരു കാര്യമേ ".
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞു സന്തോഷിച്ചു നിന്ന എന്റെ മുമ്പിലേക്ക് പുള്ളിക്കാരി കൊണ്ടു വന്നു തന്നസാധനം കണ്ടിട്ട് എന്‍റെ തല ചെറുതായി ഒന്നു കറങ്ങി . ഒരു ബള്‍ബ് ആയിരിന്നു പുള്ളിക്കാരിയുടെ കയ്യില്‍ ഉണ്ടായിരിന്നത് !!!!!!!!!!. അതോടു കൂടെ പുളിക്കുന്ന മുന്തിരിയിലെ കഥാ നായകനായ പഴയ കുറക്കനെ മനസ്സില്‍ ധ്യാനിച്ച് എന്റെ ചൈനീസ് പഠനം ഐശ്വര്യമായി ഞാനങ്ങവസാനിപ്പിച്ചു . കൂടുതല്‍ മലയാളവും കുറച്ചുഇംഗ്ലീഷ്-ഉമായി യാത്ര ഇപ്പോഴും തുടരുന്നു.
ഒരു വര്‍ഷത്തോളം ചീന കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് Beijing-നു പറന്നത്. ഇവിടെ വച്ചു തന്നെ ചിനക്കാരുടെ പേരുകളും വര്‍ത്തമാനവും ഒക്കെ കേട്ടിട്ടുള്ളത് കൊണ്ടു അവിടെ ചെന്നിട്ടും വല്യ അത്ഭുതം ഒന്നുംതോന്നിയില്ല. പേരുകള്‍ ഒക്കെ വളരെ സിമ്പിള്‍ ആയിരിന്നു. ഒരു സ്റ്റീല്‍ പാത്രം തറയില്‍ വീഴുന്ന ശബ്ദം ഇല്ലേ. അത് തന്നെ സാധനം. പല ഉയരത്തില്‍ നിന്നും വീണാല്‍ പല പേരുകള്‍ , അത്ര മാത്രം. ഈ ചീനക്കാരെ നാട്ടില്‍ മമ്മി പാത്രം കഴുകുന്നടത് എങ്ങാനും കൊണ്ടു നിര്‍ത്തിയാല്‍ ഏതെങ്കിലും ഒക്കെ ചൈനക്കാരന്‍ വിളികേള്‍ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാ .
ബിജിംഗ്-ഇല്‍ ചെന്നിട്ടു ആദ്യ കുറച്ചു നാളുകള്‍ക്കകം നല്ല മീനും ചോറും കിട്ടുന്ന ഒരു കട ഞങ്ങള്‍ കണ്ടു പിടിച്ചു. സ്ഥിരം അവിടെ പോയി കയ്യും കാലും ഒക്കെ കാണിച്ചു ഭക്ഷണം കഴിക്കുമായിരിന്നു. ഇങ്ങനെഇരിക്കുമ്പോഴാണ് ശ്രീധന്യ ചൈനയിലേക്ക് വരുന്നതു (ധന്യ ഞങ്ങളുടെ കമ്പനി-യിലെ ടെക്നിക്കല്‍ എഡിറ്റര്‍ ആണ്. ചൈനക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന അസംഭവ്യമായ ഒരു ഉദ്ദേശവുമായി ആണ് പുള്ളിക്കാരിഅവിടെ എത്തിയത്. ചൈനക്കാരും ഇംഗ്ലീഷും - ധന്യയെ സമ്മതിക്കണം , പക്ഷെ ചൈനാക്കാരെ എല്ലാം ഇന്ത്യന്‍ക്ലാസിക്കല്‍ ഡാന്‍സ്-ഇന്റെ ആരാധകര്‍ ആക്കിയിട്ടാണ് പുള്ളിക്കാരി തിരിച്ചു പോന്നത്). അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ധന്യേം ഞങ്ങള്‍ മീനും ചോറും കടയില്‍ കൊണ്ടു പോയി. നോബിന്‍(നോബിനെ അറിയാത്തവര്‍ കഴിഞ്ഞബ്ലോഗ് വായിച്ചു നോക്കുക) പച്ച മലയാളത്തില്‍ ഓര്‍ഡര്‍ ചെയ്തു.
"അമ്മച്ചി, മൂന്നു ചോറും മീനും!!!!" (ഇതിന്റെ കൂടെ ഞങ്ങള്‍ സ്ഥിരം കാണിക്കാറുള്ള ആന്ഗ്യങ്ങളും, ഇതു ധന്യ ശ്രദ്ധിച്ചില്ല)
ധന്യ ഒരു ഞെട്ടലോടെ നോക്കി ഇരിക്കുമ്പോള്‍ അവിടത്തെ പെണ്ണുമ്പിള്ള നല്ല ചോറും മീനും കൊണ്ടു വച്ചു. ഹൊ ധന്യ-യുടെ ഞെട്ടല്‍ കാണേണ്ടത് തന്നെ ആയിരിന്നു. എന്തായാലും ധന്യ കുറച്ചു കാലം മലയാളവും ചൈനീസും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗവേഷണത്തില്‍ ആയിരിന്നു!!!!!!!!!!!!
ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ നോബിന്‍ ചൈനീസ് പഠിക്കാന്‍ തുടങ്ങി. എനിക്കാണേല്‍ പണ്ടു തൊട്ടേമലയാളവും, c-യും ഒഴിച്ച് വേറെ ഭാഷകള്‍ പടിക്കുന്നതിനോട് ഒരു താല്‍പ്പര്യവും ഇല്ല.
കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും നോബിന്‍ കുറച്ചൊക്കെ ചൈനീസ് പേശാന്‍് തുടങ്ങി. അതും വച്ചു അളിയന്‍ചൈനീസ് തരുണീ മണികളുടെ മുന്‍പില്‍ ഹീറോ ആയി. ഇതു കണ്ടാല്‍ നമ്മുക്ക് സഹിക്കുമോ. ഞാനും തുടങ്ങിചൈനീസ് പഠിത്തം. അങ്ങനെ ഒരു ദിവസം ഓഫീസ്-ഇല്‍ കുറച്ചു ചൈനീസ് ഒക്കെ മുക്കിയും മൂളിയുമൊക്കെപറഞ്ഞു. ( ഒത്തിരി പറഞ്ഞു എന്ന് തെറ്റിധരിക്കേണ്ട. ഒരു ശീഷേയും ( താങ്ക്സ്) കൂടെ ഒന്നു രണ്ടുസാധനങ്ങളും ..അത്ര മാത്രം). അന്ന് പറഞ്ഞതെല്ലാം കൂടെയുള്ള ചൈനാക്കാര്കു മനസ്സിലായി ( സാധാരണഎന്തേലും പറഞ്ഞാല്‍ അവര്‍ അന്തം വിട്ടു നോക്കി നില്കുമായിരിന്നു, അന്ന് അവര്‍ എന്തെക്കെയോ തിരിച്ചുപറഞ്ഞു ).
ഈ ഒരു ധൈര്യം വച്ചു അന്ന് വാങ്ങേണ്ട പഞ്ചസാരയുടെ ചൈനീസ് നാമം മനസ്സിലാക്കി ( tang - ഒരു സ്റ്റീല്‍പാത്രത്തേല്‍ ഒരു സ്പൂണ്‍ കൊണ്ടു അടിച്ചാല്‍ വരുന്ന ശബ്ദം ഇല്ലേ? അത് തന്നെ സാധനം. ). ഇതു മനസ്സില്‍ പലപ്രാവശ്യം പറഞ്ഞു നോക്കി കൊണ്ടു കടയിലേക്ക് വിട്ടു. അവിടെ ചെന്നു കടക്കാരിയോടു ചൈനീസില്‍മൊഴിഞ്ഞു. സാധാരണ എന്തേലും പറഞ്ഞാല്‍ ഇങ്ങോട്ട് രണ്ടു മൂന്നു ചോദ്യമാണ് പുള്ളിക്കാരി തരാരുള്ളത് . പക്ഷെ അന്ന് പുള്ളിക്കാരി നല്ല സന്തോഷത്തോടെ സാധനം എടുക്കാനായി അകത്തേക്ക് പോയി. അപ്പോള്‍എനിക്കുണ്ടായ ഒരു സന്തോഷമേ.
"ചൈനീസ് വരെ നമ്മുടെ മുമ്പില്‍ അടിയറ പറഞ്ഞു. എന്റെ ഒരു കാര്യമേ ".
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞു സന്തോഷിച്ചു നിന്ന എന്റെ മുമ്പിലേക്ക് പുള്ളിക്കാരി കൊണ്ടു വന്നു തന്നസാധനം കണ്ടിട്ട് എന്‍റെ തല ചെറുതായി ഒന്നു കറങ്ങി . ഒരു ബള്‍ബ് ആയിരിന്നു പുള്ളിക്കാരിയുടെ കയ്യില്‍ ഉണ്ടായിരിന്നത് !!!!!!!!!!. അതോടു കൂടെ പുളിക്കുന്ന മുന്തിരിയിലെ കഥാ നായകനായ പഴയ കുറക്കനെ മനസ്സില്‍ ധ്യാനിച്ച് എന്റെ ചൈനീസ് പഠനം ഐശ്വര്യമായി ഞാനങ്ങവസാനിപ്പിച്ചു . കൂടുതല്‍ മലയാളവും കുറച്ചുഇംഗ്ലീഷ്-ഉമായി യാത്ര ഇപ്പോഴും തുടരുന്നു.
2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച
സെക്ഷന്‍ 377 IPC - ഒരു ഓര്‍മ്മക്കുറിപ്പ്
ഒരു onsite കാലം . സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീറിന്ടെ onsite എന്നൊക്കെ പറഞ്ഞാല്‍ സാധാരണ നമ്മുടെമനസ്സിലേക്ക് ഓടി വരുന്നതു അമേരിക്കയോ യൂറോപ്പോ ഒക്കെ ആയിരിക്കും. എന്നാല്‍ ഇതു സ്ഥലം അതൊന്നും അല്ല. നമ്മുടെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സമത്വ സുന്ദര ചൈനയുടെ തലസ്ഥാനം Beijing. മലയാളം മീഡിയത്തില്‍ പഠിച്ചഇംഗ്ലീഷ് മാത്രം കൈ മുതലായി ഉള്ളവര്ക് ഇതില്‍ പരം എന്തു onsite .
ഈനാപീചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ നോബിനും കൂടെ. ഇനി നോബിനെ അറിയാതവര്‍കായി. എന്‍റെ അതെബാക്ഗ്രൌണ്ടില്‍ നിന്നു വന്ന കക്ഷി. സാധാരണ മലയോര കര്‍ഷക കുടുംബത്തില്‍ ജനിച്ച, തരികിടള്‍ക്കൊന്നും ഒരുകുറവും ഇല്ലാഞ്ഞിട്ടു പോലും , ദൈവത്തിന്റെ കൃപയും വീട്ടുകാരുടെ പ്രാര്‍ത്ഥനയും കൊണ്ടു സോഫ്റ്റ്‌വെയര്‍എഞ്ചിനീയര്‍ ആയ രണ്ടു ആള്‍കാര്‍. നാലു കാശുണ്ടാക്കി നാട്ടില്‍ ചെന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ
പറഞ്ഞും, പഴയ തരികിടളൊക്കെ അയവിറക്കിയും സുഖമായി ജീവിതം മുന്നോണ്ട് കൊണ്ടു പോകുന്ന സമയം.
കാര്യം ചൈനക്കാരുടെ മൂക്ക് ചെറുതാണെങ്കിലും ഞങ്ങളുമായി പല കാര്യത്തിലും സാമ്യം ഉണ്ടായിരിന്നു. പ്രത്യേകിച്ചുംഇംഗ്ലീഷിന്റെ കാര്യത്തില്‍. എന്നാല്‍ ചൈനക്കാരുടെ വിചാരത്തില്‍ ഞങ്ങള്‍ ജോര്‍ജ് ബുഷും ടോണി ബ്ലയറും ആയിരിന്നു. ശരിക്കും മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്‍.
പറഞ്ഞു പറഞ്ഞു കാടു കയറി, അപ്പോള്‍ ഇനി സെക്ഷന്‍ 377 ipc ലേക്ക്.
എല്ലാ ദിവസവും ഉച്ചക്ക് ഞങ്ങള്‍ ഊണ് കഴിക്കാന്‍ പോവുമ്പോള്‍ സമയം ഒന്നു ഒന്നര ആകും. നോബിനാണെങ്കില്‍ ആസമയം ആകുമ്പോഴേക്കും പണി ചെയ്യാനുള്ള ആഗ്രഹം അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുകയാകും . അവന്റെ സീറ്റില്‍ചെന്നു കുറച്ചു മസ്സില്‍ പിടിച്ചാലേ ഒന്നര ആകുമ്പോള്‍ എങ്കിലും പോവാന്‍ പറ്റുള്ളൂ. എല്ലാ ദിവസവും ഒരു മണിആകുമ്പോള്‍ തന്നെ അവന്റെ സീറ്റില്‍ ഞാന്‍ ഹാജര്‍ ആകും.
അങ്ങനെ ഒരു ദിവസം അവന്റെ സീറ്റില്‍ എത്തിയ എന്നേം അവന്‍ വഴി തെറ്റിച്ചു. OSPF എന്തോ ഒരു ഇഷ്യൂ ഞാനുംകൂടെ debug ചെയ്യാന്‍ തുടങ്ങി. അവിടെ വേറെ സീറ്റുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു സീറ്റില്‍ ഇരുന്നാണ് ഡീബഗ്ഗിങ്ങ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അത് വഴി പോയ ചൈനക്കാരികള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നതും കമന്റ്സ് അടിക്കുന്നതും ഒക്കെ കണ്ടു. ഇതു കണ്ട നോബിന്റെ വക കമന്റ് " അളിയാ നമ്മുടെ ഗ്ലാമറില്‍ ഈ ചൈനക്കാരികള്‍ എല്ലാം വീണു എന്നാ തോന്നുന്നേ"
ഞാനും ഒട്ടും വിട്ടു കൊടുത്തില്ല.
" ശരിയാ, നാട്ടിലെ പെന്പിള്ളര്‍ക്കൊക്കെ എന്ത് ജാടയായിരിന്നു. നമ്മുടെ ഓരോ ടൈം"
വീണ്ടും ഞങ്ങള്‍ തകൃതിയായി ഡീബഗ്ഗിങ്ങ് മുന്‍പോട്ടു കൊണ്ടു പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ചൈനക്കാരന്‍ പയ്യന്മാരും ഞങ്ങളെ നോക്കാന്‍ തുടങ്ങി. ഒരു സംശയത്തോടെ നോബിന്‍ആശ്വസിച്ചു.
" ഇവന്മാര്‍ക്കൊക്കെ അസൂയ ആയി എന്നാ തോന്നുന്നേ"
എന്റെയും ചിന്ത കാട് കയറി
" അതോ ഇവന്മാര്‍ മറ്റേ കക്ഷികള്‍ ആണോ?.. നമ്മുടെ തിം തരികട തോം പാര്‍ട്ടികള്‍ "
എന്തായാലും ഞങ്ങളുടെ ഓരോരോ ഭാഗ്യങ്ങളും ആലോചിച്ചു debugging മുന്‍പോട്ടു പോയി. അപ്പോഴാണ് നോബിന്റെടീമിലെ ക്വാളിറ്റി കന്റ്ട്രോലര്‍് പെന്കൊച്ചു ആ വഴി വന്നത്.
വല്ലാത്ത ഒരു നോട്ടം നോക്കിയിട്ട് അടുത്ത് വന്നു പറഞ്ഞു. പറഞ്ഞതു ചിന്ഗ്ലീഷില്‍ ആണ്
" നിങ്ങളിങ്ങനെ ഇരിക്കുന്നത് കണ്ടാല്‍ യുവ മിധുനങ്ങള്‍ ഇരിക്കുന്ന പോലെ തോന്നും "
ഞങ്ങളുടെ വിചാരങ്ങളും സ്വപ്നങ്ങളും ഒരു നീര്‍കുമിള പോലെ ഒരു നിമിഷം കൊണ്ടു പൊട്ടിത്തെറിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു .
നിരാശനായ നോബിന്റെ വക കമന്റ്
" അല്ലേലും ഈ ചൈനകാര്‍ക്കൊകെ ഒരു വിവരവും ഇല്ലളിയ"
എന്തായാലും അതില്‍ പിന്നെ പൂവും തേന്‍ ഈച്ചയുമായി നടന്ന ഞങ്ങള്‍ രണ്ടടി ഗാപ് ഇട്ടു നടക്കാന്‍ തുടങ്ങി.
debugging.
ഈനാപീചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ നോബിനും കൂടെ. ഇനി നോബിനെ അറിയാതവര്‍കായി. എന്‍റെ അതെബാക്ഗ്രൌണ്ടില്‍ നിന്നു വന്ന കക്ഷി. സാധാരണ മലയോര കര്‍ഷക കുടുംബത്തില്‍ ജനിച്ച, തരികിടള്‍ക്കൊന്നും ഒരുകുറവും ഇല്ലാഞ്ഞിട്ടു പോലും , ദൈവത്തിന്റെ കൃപയും വീട്ടുകാരുടെ പ്രാര്‍ത്ഥനയും കൊണ്ടു സോഫ്റ്റ്‌വെയര്‍എഞ്ചിനീയര്‍ ആയ രണ്ടു ആള്‍കാര്‍. നാലു കാശുണ്ടാക്കി നാട്ടില്‍ ചെന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ
പറഞ്ഞും, പഴയ തരികിടളൊക്കെ അയവിറക്കിയും സുഖമായി ജീവിതം മുന്നോണ്ട് കൊണ്ടു പോകുന്ന സമയം.
കാര്യം ചൈനക്കാരുടെ മൂക്ക് ചെറുതാണെങ്കിലും ഞങ്ങളുമായി പല കാര്യത്തിലും സാമ്യം ഉണ്ടായിരിന്നു. പ്രത്യേകിച്ചുംഇംഗ്ലീഷിന്റെ കാര്യത്തില്‍. എന്നാല്‍ ചൈനക്കാരുടെ വിചാരത്തില്‍ ഞങ്ങള്‍ ജോര്‍ജ് ബുഷും ടോണി ബ്ലയറും ആയിരിന്നു. ശരിക്കും മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്‍.
പറഞ്ഞു പറഞ്ഞു കാടു കയറി, അപ്പോള്‍ ഇനി സെക്ഷന്‍ 377 ipc ലേക്ക്.
എല്ലാ ദിവസവും ഉച്ചക്ക് ഞങ്ങള്‍ ഊണ് കഴിക്കാന്‍ പോവുമ്പോള്‍ സമയം ഒന്നു ഒന്നര ആകും. നോബിനാണെങ്കില്‍ ആസമയം ആകുമ്പോഴേക്കും പണി ചെയ്യാനുള്ള ആഗ്രഹം അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുകയാകും . അവന്റെ സീറ്റില്‍ചെന്നു കുറച്ചു മസ്സില്‍ പിടിച്ചാലേ ഒന്നര ആകുമ്പോള്‍ എങ്കിലും പോവാന്‍ പറ്റുള്ളൂ. എല്ലാ ദിവസവും ഒരു മണിആകുമ്പോള്‍ തന്നെ അവന്റെ സീറ്റില്‍ ഞാന്‍ ഹാജര്‍ ആകും.
അങ്ങനെ ഒരു ദിവസം അവന്റെ സീറ്റില്‍ എത്തിയ എന്നേം അവന്‍ വഴി തെറ്റിച്ചു. OSPF എന്തോ ഒരു ഇഷ്യൂ ഞാനുംകൂടെ debug ചെയ്യാന്‍ തുടങ്ങി. അവിടെ വേറെ സീറ്റുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു സീറ്റില്‍ ഇരുന്നാണ് ഡീബഗ്ഗിങ്ങ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അത് വഴി പോയ ചൈനക്കാരികള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നതും കമന്റ്സ് അടിക്കുന്നതും ഒക്കെ കണ്ടു. ഇതു കണ്ട നോബിന്റെ വക കമന്റ് " അളിയാ നമ്മുടെ ഗ്ലാമറില്‍ ഈ ചൈനക്കാരികള്‍ എല്ലാം വീണു എന്നാ തോന്നുന്നേ"
ഞാനും ഒട്ടും വിട്ടു കൊടുത്തില്ല.
" ശരിയാ, നാട്ടിലെ പെന്പിള്ളര്‍ക്കൊക്കെ എന്ത് ജാടയായിരിന്നു. നമ്മുടെ ഓരോ ടൈം"
വീണ്ടും ഞങ്ങള്‍ തകൃതിയായി ഡീബഗ്ഗിങ്ങ് മുന്‍പോട്ടു കൊണ്ടു പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ചൈനക്കാരന്‍ പയ്യന്മാരും ഞങ്ങളെ നോക്കാന്‍ തുടങ്ങി. ഒരു സംശയത്തോടെ നോബിന്‍ആശ്വസിച്ചു.
" ഇവന്മാര്‍ക്കൊക്കെ അസൂയ ആയി എന്നാ തോന്നുന്നേ"
എന്റെയും ചിന്ത കാട് കയറി
" അതോ ഇവന്മാര്‍ മറ്റേ കക്ഷികള്‍ ആണോ?.. നമ്മുടെ തിം തരികട തോം പാര്‍ട്ടികള്‍ "
എന്തായാലും ഞങ്ങളുടെ ഓരോരോ ഭാഗ്യങ്ങളും ആലോചിച്ചു debugging മുന്‍പോട്ടു പോയി. അപ്പോഴാണ് നോബിന്റെടീമിലെ ക്വാളിറ്റി കന്റ്ട്രോലര്‍് പെന്കൊച്ചു ആ വഴി വന്നത്.
വല്ലാത്ത ഒരു നോട്ടം നോക്കിയിട്ട് അടുത്ത് വന്നു പറഞ്ഞു. പറഞ്ഞതു ചിന്ഗ്ലീഷില്‍ ആണ്
" നിങ്ങളിങ്ങനെ ഇരിക്കുന്നത് കണ്ടാല്‍ യുവ മിധുനങ്ങള്‍ ഇരിക്കുന്ന പോലെ തോന്നും "
ഞങ്ങളുടെ വിചാരങ്ങളും സ്വപ്നങ്ങളും ഒരു നീര്‍കുമിള പോലെ ഒരു നിമിഷം കൊണ്ടു പൊട്ടിത്തെറിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു .
നിരാശനായ നോബിന്റെ വക കമന്റ്
" അല്ലേലും ഈ ചൈനകാര്‍ക്കൊകെ ഒരു വിവരവും ഇല്ലളിയ"
എന്തായാലും അതില്‍ പിന്നെ പൂവും തേന്‍ ഈച്ചയുമായി നടന്ന ഞങ്ങള്‍ രണ്ടടി ഗാപ് ഇട്ടു നടക്കാന്‍ തുടങ്ങി.
debugging.
വീണ്ടും ക്യാമറ മെക്കാനിക്കല്‍ ലാബിലേക്ക്
ബിബിന്‍ ഭായ് തകൃതിയായി എന്തോ experiment ചെയ്യുന്നു. എല്ലാം നോക്കാനായി അബൂബകേര്‍ സാറും.
ഇനി നമ്മുടെ ബിബിനെ അറിയാത്തവരുടെ അറിവിനായി, ഒരു ആറു ആറരയടി പൊക്കം , കൈകള്‍ക്ക് ഒരുസാധാരണ മനുഷ്യന്റെ കാലുകളുടെ വണ്ണം. Mr.കണ്ണൂര്‍ യൂനിവെര്‍്സിറ്റി റന്നര്‍് അപ്, ആകെകൂടി പറഞ്ഞാല്‍ ഒരുരണ്ടു രണ്ടര ജിമ്മന്‍.
മെക്കാനിക്കല്‍ അല്ലാതെയിരുന്നത് കൊണ്ടു experiment എന്താ എന്നൊന്നും അറിയില്ല. എന്തായാലും എന്തോബോഡിയും മാസ്സും ഒക്കെ ഉള്ള ഒരു experiment. കക്ഷി ബോഡി (experiment -ഇലെ ബോഡി) വച്ചതിന്റെഎന്തോ ഒരു പിശക് കണ്ടിട്ട് അബൂബകേര്‍ സാര്‍ അടുത്ത് വന്നിട്ട്.
" എടൊ താന്‍ എങ്ങനെയാ ഈ ബോഡി വച്ചിരിക്കുന്നെ? "
സാറിന്റെ ചെറിയ ശരീരത്തെ നോക്കി സ്വന്തം മസ്സിലുകള്‍ ഇളക്കി ബിബിന്‍ പറഞ്ഞു.
" സാര്‍ ഞാനിതു കഷ്ടപ്പെട്ട് ജിമ്മില്‍ പോയി വച്ചതാ "
ഒരു നിമിഷത്തേക്ക് ലാബില്‍ ആകെ നിശബ്ദത പരന്നു.
ഒരു നിമിഷത്തേക്ക് അടിച്ച് പോയ അബൂബകേര്‍ സര്‍ പുശ്ചത്തോടെ
" പോടെ, നിന്നെ മസ്സിലുള്ള ബോഡിയുടെ കാര്യം അല്ല ഞാന്‍ പറഞ്ഞത് . ഈ experiment-ഇലെ ബോഡിയുടെ കാര്യമാ ഞാന്‍ പറഞ്ഞതു "
ഒരു വലിയ ചമ്മലുമായി ബിബിന്‍ experiment-ഇലെ ബോഡി നേരെ വച്ചു പണി തുടര്‍ന്നു
ഇനി നമ്മുടെ ബിബിനെ അറിയാത്തവരുടെ അറിവിനായി, ഒരു ആറു ആറരയടി പൊക്കം , കൈകള്‍ക്ക് ഒരുസാധാരണ മനുഷ്യന്റെ കാലുകളുടെ വണ്ണം. Mr.കണ്ണൂര്‍ യൂനിവെര്‍്സിറ്റി റന്നര്‍് അപ്, ആകെകൂടി പറഞ്ഞാല്‍ ഒരുരണ്ടു രണ്ടര ജിമ്മന്‍.
മെക്കാനിക്കല്‍ അല്ലാതെയിരുന്നത് കൊണ്ടു experiment എന്താ എന്നൊന്നും അറിയില്ല. എന്തായാലും എന്തോബോഡിയും മാസ്സും ഒക്കെ ഉള്ള ഒരു experiment. കക്ഷി ബോഡി (experiment -ഇലെ ബോഡി) വച്ചതിന്റെഎന്തോ ഒരു പിശക് കണ്ടിട്ട് അബൂബകേര്‍ സാര്‍ അടുത്ത് വന്നിട്ട്.
" എടൊ താന്‍ എങ്ങനെയാ ഈ ബോഡി വച്ചിരിക്കുന്നെ? "
സാറിന്റെ ചെറിയ ശരീരത്തെ നോക്കി സ്വന്തം മസ്സിലുകള്‍ ഇളക്കി ബിബിന്‍ പറഞ്ഞു.
" സാര്‍ ഞാനിതു കഷ്ടപ്പെട്ട് ജിമ്മില്‍ പോയി വച്ചതാ "
ഒരു നിമിഷത്തേക്ക് ലാബില്‍ ആകെ നിശബ്ദത പരന്നു.
ഒരു നിമിഷത്തേക്ക് അടിച്ച് പോയ അബൂബകേര്‍ സര്‍ പുശ്ചത്തോടെ
" പോടെ, നിന്നെ മസ്സിലുള്ള ബോഡിയുടെ കാര്യം അല്ല ഞാന്‍ പറഞ്ഞത് . ഈ experiment-ഇലെ ബോഡിയുടെ കാര്യമാ ഞാന്‍ പറഞ്ഞതു "
ഒരു വലിയ ചമ്മലുമായി ബിബിന്‍ experiment-ഇലെ ബോഡി നേരെ വച്ചു പണി തുടര്‍ന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)